ಭಾನುವಾರ, ಫೆಬ್ರವರಿ 06, 2011

പ്രവാചകജീവിതം പകര്‍ത്തി മാറ്റത്തിന് നേതൃത്വം ഏറ്റെടുക്കുക: ഇ എം അബ്ദുര്‍റഹ്്മാന്‍


Belove Prophet- PFI Campaign
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച 'പ്രിയപ്പെട്ട നബി' കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കായംകുളത്ത് ദേശീയ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ നിര്‍വഹിക്കുന്നു
കായംകുളം: പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ വിഴുപ്പുഭാണ്ഡങ്ങളായി മാറുന്ന ഈ കാലഘട്ടത്തിലാണ് മുഹമ്മദ് നബിയുടെ ജീവിതസന്ദേശം മഹത്വരമായി മാറുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കായംകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നു പ്രഖ്യാപിച്ച സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പഠിപ്പിച്ച കാറല്‍ മാക്‌സും ഏംഗല്‍സും മ്യൂസിയത്തിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞു. മുതലാളിത്തത്തിനെതിരേ ആദ്യകാലത്ത് രംഗത്തുവന്ന മാര്‍ക്‌സിസം പുതിയ കാലഘട്ടത്തില്‍ മുതലാളിത്തത്തിന്റെ സില്‍ബന്ധികളായി മാറി. ഒരു പുരുഷായുസ്സ് പോലും നിലനില്‍ക്കാന്‍ ഭാഗ്യമില്ലാതെ കമ്മ്യൂണിസം അസ്ഥിപഞ്ചരമായി മാറി. ഭരണത്തിന്റെ കുത്തക കൈയാളി രാജ്യത്തിന്റെ ജനതകള്‍ക്ക് അരുതായിക അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടം തലമുറകളായി ലഭിച്ച മൂല്യങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഇതില്‍ നിന്നു മോചനം നേടാന്‍ പുതുതലമുറ ആഗ്രഹിക്കുകയാണ്. ഇവിടെയാണു പ്രവാചകന്റെ ജീവിത സന്ദേശം പ്രസക്തമാവുന്നത്. പ്രവാചകനെക്കുറിച്ച് പരിഷ്‌കര്‍ത്താവ്, വിപ്ലവകാരി, സമാധാന ദൂതന്‍ എന്നീ രീതിയില്‍ ചരിത്രകാരന്‍മാര്‍ വാഴ്ത്തിപ്പാടിയെങ്കിലും ദൈവത്തിന്റെ ദൂതനായി അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.  പ്രവാചക ജീവിതം പകര്‍ത്തിയാണ് വിശ്വാസി പ്രവാചകസ്‌നേഹം പ്രകടിപ്പിക്കേണ്ടത്. 21ാം നൂറ്റാണ്ടില്‍ പുതിയ മാറ്റത്തിനായി ലോകം കാതോര്‍ത്തിരിക്കുകയാണ്. പ്രവാചകന്റെ ജീവിതം പകര്‍ത്തി നാം പുതിയ മാറ്റത്തിനു നേതൃത്വമേറ്റെടുക്കണമെന്നും അദ്ദേഹം
Belove Prophet- PFI Campaign
പറഞ്ഞു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുര്‍റഹ്മാന്‍ ബാഖവി വിഷയാവതരണം നടത്തി. ഫതഹുദ്ദീന്‍ റഷാദി, അഷ്‌റഫ് മൗലവി , പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍ സംസാരിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ