ಮಂಗಳವಾರ, ಡಿಸೆಂಬರ್ 14, 2010

മസ്ജിദ് ഉദ്ഘാടനത്തിനെത്തിയ സൗദി പൗരന്‍മാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊല്ലം: നമസ്‌കാരപ്പള്ളി ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചതിന് സൗദിയില്‍നിന്നെത്തിയ വിശിഷ്ടാതിഥികളെ പോലിസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ കെ.എം.ജെ എജ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ കൈതക്കാട് കുന്നുംപുറത്ത് നിര്‍മിച്ച കാംപസ് മസ്ജിദിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത സൗദിയിലെ വ്യവസായികളായ അബ്ദുല്‍ കരീം അബ്ദുല്‍ മുഹാസിന്‍ അല്‍ജമീല്‍, അബ്ദുല്ല അബ്ദുല്‍ഖാദര്‍ സുലൈമാന്‍ എന്നിവരെയാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ കൊല്ലത്തെ എസ്.പി ഓഫിസിലേക്കു മാറ്റി. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ട അനുമതി നേടിയില്ല എന്ന കാരണം പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.
ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് പള്ളിയങ്കണത്തില്‍ ചടങ്ങു നടന്നത്. കുളത്തൂപ്പുഴയില്‍ നിന്നു മാത്രം 70ഓളം മലയാളികള്‍ അബ്ദുല്‍ കരീം അബ്ദുല്‍ മുഹാസിന്‍ അല്‍ജമീലിന്റെ സൗദിയിലെ കമ്പനിയില്‍ പണിയെടുക്കുന്നുണ്ട്
ഇവരുടെ താല്‍പ്പര്യപ്രകാരമാണ് ഇദ്ദേഹം പള്ളി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളിയായ അബ്ദുസ്സലാമിനൊപ്പമാണ് അല്‍ജമീല്‍, കമ്പനി പാര്‍ട്ണറായ അബ്ദുല്ല അബ്ദുല്‍ഖാദറുമൊത്ത് കുളത്തൂപ്പുഴയിലെത്തിയത്.
പരിപാടിയെക്കുറിച്ചു പുനലൂര്‍ ഡിവൈ.എസ്.പി ഓഫിസ്, കുളത്തൂപ്പുഴ പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവരം നല്‍കിയിരുന്നു. ഇതോടൊപ്പം പരിപാടിയുടെ മൈക്ക് അനുമതിക്കായി പ്രോഗ്രാം നോട്ടീസും ഇരു സ്‌റ്റേഷനുകളിലും നല്‍കി. നോട്ടീസില്‍ സൗദികളാണ് വിശിഷ്ടാതിഥി—കളായി പങ്കെടുക്കുന്നതെന്നു പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
ഇതു പരിശോധിച്ചശേഷമാണു പോലിസ് മൈക്ക് അനുമതി നല്‍കിയത്. എന്നാല്‍, പരിപാടിയില്‍ വിദേശികള്‍ പങ്കെടുക്കുന്നതു സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ഒരു വിവരവും പോലിസ് ആരാഞ്ഞിരുന്നില്ല.
പരിപാടി കഴിഞ്ഞയുടനെ കൊല്ലം എസ്.പി ഓഫിസില്‍നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ