ಭಾನುವಾರ, ಡಿಸೆಂಬರ್ 12, 2010

പത്തുവര്‍ഷത്തിനുള്ളില്‍ നടത്തിയ സര്‍ക്കാര്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം: എസ്.ഡി.പി.ഐ

സെക്രട്ടറിയേറ്റ് മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരില്‍ നോണ്‍ഗസറ്റഡ് റാങ്കിലേക്ക് നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കൊടുക്കാന്‍ കഴിയാത്തവനു സര്‍ക്കാര്‍ ജോലിയും അപ്രാപ്യമാകുന്ന അവസ്ഥ ജനാധിപത്യ മൂല്യങ്ങളുടെ തകര്‍ച്ചയാണ്
മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്
വെളിപ്പെടുത്തുന്നതെന്നും സംസ്ഥാനത്ത് അരക്കോടിയിലേറെ തൊഴില്‍രഹിതര്‍ പി.എസ്.സി പരീക്ഷയെഴുതിയും എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തും തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയ വ്യാജ നിയമനങ്ങള്‍ നടത്തി കോടികള്‍ സമ്പാദിച്ചു കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍ണയില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിം കുട്ടി, വൈസ് പ്രസിഡന്റ് കരമന റസാഖ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പിരപ്പന്‍കോട് ഷാജഹാന്‍, ജില്ലാ
സെക്രട്ടറിമാരായ രാജന്‍ കാട്ടാക്കട, കരമന സലീം, ആര്‍ ദീപ്തി മോള്‍ സംസാരിച്ചു.
ധര്‍ണയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം അട്ടക്കുളങ്ങരയില്‍ നിന്നും ആരംഭിച്ച് സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചു. പ്രകടനത്തിന് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ മണ്ഡലം പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.
കൊല്ലം ജില്ലാ കലക്ടറേറ്റ് മാര്‍ച്ച് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്്ഘാടനം ചെയ്യുന്നു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ